തലവിഴുങ്ങികള്‍
"സമോറാ, നീ റെഡിയായോ?"
"എപ്പഴേ,ഡാഡീ!"-വലിയ ബാഗുകള്‍ മുറ്റത്തേക്ക് ആയാസപ്പെട്ട് വലിച്ചിറക്കുന്നതിനിടയ്ക്ക് ഞാന്‍ പറഞ്ഞു.
എനിക്കുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സന്തോഷം ഞാന്‍ സംസാരിക്കുമ്പോള്‍ പുറത്തു ചാടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.കഴിഞ്ഞയാഴ്ചയാണ് ഡാഡി എന്നോട് ആ സന്തോഷ വാര്‍ത്ത പറഞ്ഞത്."നിനക്കു ഏറെ നാളായി ഉള്ള മോഹമുണ്ടല്ലോ, ആ കേരളത്തിലേക്കുള്ള വിനോദയാത്ര-"അത്രയും പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ സന്തോഷത്താല്‍ മതിമറന്നിരുന്നു.ചെറുപ്പത്തില്‍ അറാം ക്ളാസ്സില്‍ ചരിതപാഠക്ളാസ്സില്‍ വച്ചാണ് ഞാന്‍ കേരളത്തേക്കുറിച്ച് അറിയുന്നത്,നതാഷാ മാഡമാണ് എന്തോ പറഞ്ഞ കൂട്ടത്തില്‍ കേരളത്തേപറ്റി സംസാരിച്ചത്.അന്നു തന്നെ, വീട്ടിലെത്തിയ ഉടനെ തന്നെ ഞാന്‍ നെറ്റില്‍ കേരളത്തേക്കുറിച്ചു പരതി.ശാന്ത സുന്ദരമായ പുഴകള്‍,പച്ചപ്പാര്‍ന്ന മലനിരകള്‍,നീലക്കയലുകള്‍,കാതു തൂങ്ങിയ മുത്തശ്ശിമാര്‍,സായംസന്ത്യയിലെ ഒരു അരയാല്‍ മരം...എന്നിങ്ങനെ ഒരുപാടു കാഴ്ചകള്‍.അന്നു തീര്‍ച്ചപ്പെടുത്തിയതാണ് ഡാഡിയേക്കൊണ്ട് ഈ യാത്ര എങ്ങനേയും സമ്മതിപ്പിക്കണമെന്ന്.ഓരോ അവധിക്കാല യാത്രകളിലും കേരളം എന്ന പേര് ഡാഡിയും മമ്മിയും ബോധപൂര്‍വ്വം മറന്നു.ഞാന്‍ സങ്കടത്തോടെ ഓരോ തവണയും ലോകയാത്രകള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടു.ഒടുവില്‍ തികച്ചും ആകസ്മികമായി കഴിഞ്ഞയാഴ്ച് ഡാഡി ചോദിച്ചു." ഇത്തവണത്തെ യാത്ര എങ്ങോട്ടാണെന്നറിയുമോ?" "കാനഡ,കാന്‍,പാരീസ്,യൂഫ്രട്ടീസ്,റോം,ലണ്ടന്‍, കൂടിപ്പോയാല്‍ റഷ്യ-എന്താ ഇതിലേതെങ്കിലും ശരിയല്ലേ?" ഡാഡിയോടും എന്നിലെ മനസ്സാഷിയോടും ഞാന്‍ ഒരേ സംയം ചോദിച്ചു.ആപ്പോഴാണ് ഡാഡി അത് പറഞ്ഞത് . "നിനക്കു ഏറെ നാളായി ഉള്ള മോഹമുണ്ടല്ലോ, ആ കേരളത്തിലേക്കുള്ള വിനോദയാത്ര-""ഹോ ഈ പെണ്ണിനെന്തു പേക്കൂത്താ" പെരുവിരലില്‍ കറങ്ങിക്കൊട്ടു എന്തെല്ലാമോ ചിന്തിച്ചുകൊണ്ടിരുന്ന എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അമ്മ പുറത്തുവന്നു.യാത്രയ്ക്കായ് വാങ്ങിയ പുതിയ കോട്ട് ഇട്ടുകൊണ്ട് അമ്മ പറഞ്ഞു"സമോറാ നീയെന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത്,നമ്മള്‍ മറ്റു പലയിടത്തും പോയതുപോലെ തന്നെയല്ലേ ഇത്? നീ ഇങ്ങനെ സന്തോഷിച്ചാല്‍ അത് ഒടുവില്‍ നിന്നെ വിഷമിപ്പിക്കും". അമ്മ പറയുന്നതില്‍ കാര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല.അമ്മയുടെ കുടുംബക്കാര്‍ പൊതുവേ ഉപദേശികളാണ്.ഈയിടെ ഒരു ഇന്ത്യന്‍ ബൂക്സ്റ്റോളില്‍ നിന്നും ബുദ്ദനേക്കുറിച്ചുള്ള ലേഖനങ്ങള്‍ വാങ്ങി വായിച്ച ശേഷം അമ്മ എന്നോടു കൂടെക്കൂടെ പറയാറുണ്ടായിരുന്നു"ആഗ്രഹങ്ങള്‍ നന്നല്ല,അതു നിന്നെ നിരാശയാക്കുമെന്ന്". അന്നു ഞാന്‍ ചോദിച്ചു."അതെങ്ങനെ അമ്മേ,അമ്മ അഛനെ ആഗ്രഹിച്ചതുകൊണ്ടും,അഛന്‍ അമ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതു കൊണ്ടുമല്ലേ ഞാന്‍ ഉണ്ടായത്.എന്നെ നന്നായി വളര്‍ത്താന്‍ ആഗ്രഹിച്ചതു കൊണ്ടല്ലേ അമ്മ എനിക്ക് എട്ടാം വയസ്സുവരെ ഒരു ആയയേ ഏര്‍പ്പാടാക്കിയത്.ഞാന്‍ വലിയ നിലയിലെത്താന്‍ ആഗ്രഹിച്ചതു കൊണ്ടല്ലേ എന്നെ ആ വലിയ സ്കൂളില്‍ ചേര്‍ത്തതും,ഉപരിപഠനക്കാശ് ഇപ്പഴേ സ്വരുക്കൂട്ടുന്നതും, അപ്പോള്‍ എന്നേ ചുറ്റിപ്പറ്റി മാത്രം ഇത്രയും ആഗ്രഹം ഉണ്ടെങ്കില്‍ അതിനു ഇരയായ എനിക്ക് ആഗ്രഹങ്ങള്‍ പാഠില്ലെന്നോ?". ഞാന്‍ പറഞ്ഞതിനു മറുപടി പറയാതെ അമ്മ അന്നു ദേഷ്യപ്പെടുകയാണുണ്ടായത്.അന്നു മുതല്‍ ബുദ്ദന്‍ എന്നെ ഉപദ്രവിച്ചില്ല. "സമോറാ കാറു വന്നു,വേഗമിറങ്ങ്" ഡാഡിയുടെ ഒച്ച ഞാന്‍ മുടിനേരയാക്കാന്‍ നോക്കിക്കൊണ്ടിരുന്ന കണ്ണാടിയില്‍ തട്ടി എന്നിലെത്തി."ഞാനിതാ ഇറങ്ങി".ഞാന്‍ കലണ്ടറിലെ 15 എന്ന അക്കത്ത്നു ചുറ്റും ഒരു വട്ടമിട്ടു. പിന്നെ വാതില്‍പൂട്ടി,പുറത്തിറങ്ങി.ഡാഡി ബാഗുകള്‍ ബോണറ്റിലും മുകളിലുമായി ഉറപ്പിച്ച ശേഷം മുന്‍സീറ്റില്‍ കയറി.ഞാനും അമ്മയും പിറകില്‍ കയറി. കാറു മുന്നോട്ടു നീങ്ങുമ്പോള്‍ വരാന്തയിലെ 2080 എന്ന വയലറ്റു നിറത്തില്‍ അച്ചടിടിച്ച വര്‍ഷവും,അതിനു താഴെ ചുവന്ന നിറത്തിലെഴുതിയ ആഗസ്റ്റും, കാറ്റത്ത്....
2
"ഓ നിങ്ങളെന്നോടു ക്ഷമിക്കണം,ഇത്രയും നേരം എന്തെല്ലാമോ പുലമ്പിയിട്ടും ഞാന്‍ താമസിച്ചിരുന്ന രാജ്യത്തേക്കുറിച്ച് സൂചിപ്പിക്കാന്‍ മറന്നു.സന്തോഷം കൊണ്ട് മറന്നതാണ്.കഥയുടെ ആദ്യം തന്നെ പറയാന്‍ നാക്കു വളച്ചതാണ് അപ്പോഴാണ് അമ്മ എന്തോ പറഞ്ഞത്.സാരമില്ല എപ്പോഴായാലും അറിഞ്ഞാല്‍ മതി അല്ലേ?, ഞാന്‍ ജനിച്ചു വളര്‍ന്നത് ഫിന്‍ലാന്‍ഡിലാണ്. ലോകത്തിലെ മുഴുവന്‍ വിഷാദവും ഊറിക്കൂടിയ ഒരു രാജ്യം,പച്ചിലകളില്‍പ്പോലും എനിക്ക് ചൂടു പറക്കുന്ന ദു:ഖം കാണാമായിരുന്നു.ആ നരച്ച ചത്വരങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുകയായിരുന്നു.അപ്പോള്‍ അവിടെ നിന്നുകൊണ്ട് ഞാന്‍ കേരളത്തെ പ്രണയിച്ചതില്‍ എന്താണ് കുറ്റം.ഇപ്പോള്‍ ഞങ്ങള്‍ കേരളത്തിലേക്ക്യുള്ള യാത്രയ്ക്കു മുന്‍പ് ഇന്ത്യയിലെ മറ്റു കാഴ്ചകള്‍ കാണാനാണ് ഇവിടെ("ഡാഡീ,ഈ സ്ഥലമേതാ?... "ഓ ദിസ് ഇസ് ദി ക്യാപിറ്റല്‍ ഓഫ് ഇന്‍ഡ്യ-ന്യൂ ഡല്‍ഹി")നൂഡലിയില്‍ തങ്ങുന്നത്.എനിക്ക് ഉറക്കം വരാന്‍ തുടങ്ങിയിയെന്നു തോന്നുന്നു.വെളുത്തു തുടുത്ത കാലുകള്‍ തലയിണയ്ക്കു മേല്‍ വച്ച് അതാസ്വദിച്ച് ഞാന്‍ ഉറങ്ങിപ്പോയ്യി. പിറ്റേന്നാണ് ഞാന്‍ ആ സ്വപ്ന നാട്ടിലെത്തിയത്. കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ആര്‍ത്തുപോയ്യ്"ഹൂവാ......ഹൂയി........ അമ്മ നല്‍കിയ നുള്ളും ശാസനയും ആ ശബ്ദത്തെ മുറിപ്പെടുത്തി."സമോറാ പ്ളീസ് റിമെംബറ്‍,യു ആര്‍ നോട്ട് ചൈല്‍ഡ്".അമ്മയുടെ ഉപദേശം എനിക്ക് ഇഷ്ടമായില്ല.എന്നിലെ വര്‍ഷാന്തരങ്ങളായുള്ള ഈ മോഹം പൂവണിയവെ അത് അമ്മ പറയരുതായിരുന്നു."പോട്ടെ നീ വാ"എന്നയര്‍ഥത്തില്‍ ഡാഡി എന്നോടു കണ്ണു ചിമ്മി.ഞാന്‍ ബാഗുകളുമെടുത്ത് പുറത്തേക്ക്...... ഗേറ്റ് തുറന്നാല്‍ അതിനപ്പുറം ചിരിച്ചു നില്‍ക്കുന്ന പച്ചതെങ്ങോലകള്‍ കാണാം,ദൂരെ കാട്ടരുവികള്‍ ഒഴുകുന്ന താളം കേള്‍ക്കാം,ചിരിച്ചു പറക്കുന്ന ഓണത്തുമ്പികളെ പിടിക്കാന്‍ ഓടുന്ന ഗ്രാമീണ ബാലരേയും,അവരുടെ പിതൃസ്വത്തായ നോക്കേത്താ ദൂരത്തെ വയലുകള്‍ കാണാം... ഇവയൊക്കെയാണ് ഞാന്‍ പ്രതീക്ഷിച്ചത്.ആ പ്രതീക്ഷ മുന്നോട്ട് നോക്കാനും നടക്കാനും എന്നെ ഉത്സാഹവതിയാക്കി.ടാക്സി വന്നരികെ നിന്നപ്പോള്‍ ഞങ്ങള്‍ ബാഗുകള്‍ അതിനു ഗര്‍ഭമായി നല്‍കി,പിന്നെ സീറ്റുകളില്‍ ചാരി പുറം കാഴ്ചകള്‍ക്കായി കാത്തിരുന്നു.കോണ്‍ക്രീറ്റു വഴികള്‍ നിറഞ്ഞ എയര്‍പോര്‍ട്ടു പരിസരം കടന്നാല്‍ പച്ചപ്പുണ്ടാകുമെന്നു തന്നെ ഞാന്‍ കരുതി.ഒരു പച്ചപ്പുല്ലു പോലും കാണാത്തതില്‍ അമ്മയുടെ മുഖത്ത് ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പടര്‍ന്ന നിരാശ ,അമ്മ കേരളത്തെ ആര്‍ത്തിയോടെ കണ്ണുകള്‍ കൊണ്ട് വിഴുങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതായിരുന്നു.അമ്മയും ഡാഡിയും എന്നേപ്പോലെ ഉത്സാഹമുള്ളവരാണെന്ന വസ്തുത എന്നേ ആഹ്ളാദിപ്പിച്ചു.ടാക്സി അരമണിക്കൂറിനടുത്ത് സഞ്ചരിച്ചിട്ടും,കൂറ്റന്‍ കെട്ടിടങ്ങളും,കരിമ്പുക തുപ്പുന്ന ഫാക്ടറികളും,യന്ത്രക്കൈകളുടെ പരക്കം പാച്ചിലും,നീണ്ണു നിവര്‍ന്നു കിടക്കുന്ന മണലും മണ്ണും കലര്‍ന്ന മിശ്രിതവുമല്ലാതെ മറ്റൊന്ന് കണ്ടില്ല.ഞങ്ങള്‍ക്കിറങ്ങേണ്ട റിസോര്‍ട്ടില്‍ ടാക്സി കുലുങ്ങിനിന്നു.ഞാന്‍ ആ റിസോറ്‍ട്ടു അടിമുടിനോക്കി(മുടിയിലെത്താന്‍ പറ്റാത്തത്ര ഉയരമുണ്ട് അതിന്).ടാക്സിക്കാരനെ വെറുതേ തിരിഞ്ഞുനോക്കിയതാണ് ഞാന്‍,ഉള്ളിലേക്ക് ബാഗുകള്‍ ഉരുട്ടിക്കൊണ്ടു പോകാന്‍ വന്ന റൂം ബോയ് തലമൂടും തരത്തിലുള്ള ഒരു കിരീടം വച്ചിരുന്നു.പട്ടുകൊണ്ടവന്‍ പൊതിഞ്ഞിരുന്നു.അപ്പോളാണ് ഞാന്‍ വെറുതേ ടാക്സിക്കാരനെ നോക്കിയത്,അയാളുടെ തലയില്‍ കിരീടമുണ്ടോയെന്നറിയാന്‍.പക്ഷേ ഞാന്‍ അറിയാതെ കൂവിപ്പോയി.ഉണങ്ങിയ തൊണ്ടയില്‍ നിന്നും എനിക്ക് പുറത്തേക്ക് ശബ്ദം വന്നില്ല.ആ ടാക്സി ഡൈവര്‍ക്ക് തല ഇല്ലായിരുന്നു.അയാളുടെ തൊപ്പി കഴുത്തില്‍ അമര്‍ന്നിരുന്നു.ഞാന്‍ അപ്പോഴാണ് റൂം ബോയെ സൂക്ഷിച്ചു നോക്കിയത്.കിരീടത്തിനടിയില്‍ ഒരു ശൂന്യതയായിരുന്നു അവനും.ഞാന്‍ അലറിക്കൊണ്ട് ഡാഡിക്കൊപ്പമെത്തി.ചങ്കിടിപ്പ് തടസ്സപ്പെടാതിരിക്കാന്‍ ഞാന്‍ സ്വയം മാറില്‍ തിരുമ്മിക്കൊണ്ടിരുന്നു.അമ്മയും ഡാഡിയും എന്നെ ചേര്‍ത്തു പിടിച്ചു.അപ്പോളാണ് അവരും അതെല്ലാം ശ്രദ്ദിച്ചത്.റിസപ്ഷ്യനിസ്റ്റ്,മാനേജറ്‍,നൃത്തകി,തൂപ്പുകാരന്‍ ,എന്തിന് അവിടെ പ്രവൃത്തിച്ചുകൊണ്ടിരുന്ന ടി.വി.യിലെ നായകനടക്കം തലയില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഞങ്ങളെ പൊതിഞ്ഞു.അവര്‍ മധുരമായ ശബ്ദത്തില്‍ ഒഴുക്കോടെ ഇംഗ്ളീഷില്‍ ഞങ്ങളെ ആശ്വാസ വാക്കുകളാല്‍ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടായിരുന്നു,എന്നാല്‍ ആ ഹോട്ടല്‍ മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തേക്ക് ഓടി,ഓട്ടത്തിനിടയില്‍ അമ്മ എന്നെ ശക്തിയായി ഒന്നു പ്രഹരിച്ചു"സമോറാ ഇതിനാണോ നീ,ഈ നശിച്ച പിശാചുക്കളുടെ നാടാണോ നീ ഞങ്ങളെ കാണിക്കാന്‍ കരുതിവച്ചത്"എന്ന് അമ്മ അതിനിടയില്‍ ആക്റോശിച്ചു.ഓടിത്തളര്‍ന്ന് ഞങ്ങള്‍ ഒരു ബഹുനിലക്കെട്ടിടത്തിനടുത്തെത്തി.നഗരത്തിലൂടെ ഒഴുകുന്ന കണക്കില്ലാത്ത വാഹനങ്ങള്‍ക്കുള്ളില്‍ തലയില്ലാത്ത മനുഷ്യര്‍ ഇരിക്കുന്നത് എനിക്ക് കാണാനാകുമായിൊരുന്നു.അപൂര്‍വ്വമായി ചെറിയ കുട്ടികള്‍ക്കുമാത്രം തലയുണ്ടായിരുന്നു.അവരുടെ അടുത്തേക്ക് പായാന്‍ ഞാന്‍ കൊതിച്ചെങ്കിലും അവരുടെ മാതാപിതാക്കള്‍ ശിരസ്സില്ലാത്തവരാണെന്ന നടുക്കുന്ന സത്യം എന്നിലെ കാല്‍ പേശികളെ വരിഞ്ഞു മുറുക്കി.കൌമാരപ്രായത്തിലുള്ള തോളില്‍ ബാറ്റുമേന്തിപ്പായുന്ന കുട്ടികളുടെ തല ഉള്ളിലേക്ക് വലിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നത് എന്നെ ഭയചകിതയും കൌതുകമുള്ളവളുമാക്കിമാറ്റി. തൊട്ടപ്പുറമുള്ള മൃഗശാല്യിലേക്ക് ഞാന്‍ ഓടിക്കയറി,അവിടെ മാത്രം പെരുത്ത തലയുള്ള ചുക്കിച്ചുളിഞ്ഞ തൊലിയുള്ള മനുഷ്യരെക്കണ്ടു.അവര്‍ എല്ലാവരും കമ്പിയഴികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരുന്നു.ഞാന്‍ പതുക്കെ അവരുടെ അടുത്തേക്ക് നീങ്ങി.അവരുടെ നിറഞ്ഞ കണ്ണുകളിലെ ആര്‍ദ്രതയും,സ്നേഹവും എന്നേ അങ്ങോട്ട് വലിച്ചുകൊണ്ടുപോയി.ഞാന്‍ വിറയ്ക്കുന്നതുകണ്ടപ്പോള്‍ എന്നേ ചേര്‍ത്തുപിടിച്ച് അതിലെ ഒരു വൃദ്ധ പറഞ്ഞു."മോളേ നീ പേടിക്കേണ്ട ,പുറത്തു കണ്ട കാഴ്ചകളാണ് നിന്നെ ഭയപ്പെടുത്തിയതെന്ന് എനിക്കറിയാം.അവര്‍ ഉത്തരാധുനീകതയുടെ പുത്ര പൌത്രരാണ്. ഞങ്ങള്‍ അതിുലും പഴയവരാണ്.വളര്‍ച്ച മുറടിക്കുന്ന,മരിക്കാതെ മരിക്കുന്ന രോഗാണുക്കളെ കുത്തിവച്ചാണ് അവറ്‍ ഞങ്ങളെ ഇവിടെ പ്രദര്‍ശനവസ്തുവാക്കുന്നത്.ഇന്നിവിടെ മാനോ കരടിയോ, ആന്യോ ഒന്നുമില്ല.മനുഷ്യര്‍ അവരുടെ പൂര്‍വ്വികരേക്കാണാന്‍ ഒരു കടല്‍മണി എറിഞ്ഞുതറാന്‍ ഇവിടേക്ക് വരുന്നു.അവറ്‍ ഞങ്ങളെ മൃഗമായി മാത്രം കാണുന്നു.നീ അങ്ങവിടെ കാണുന്ന ആ നീലക്കേട്ടിടമില്ലേ(ഞാന്‍ അങ്ങോട്ടു നോക്കി,കടുത്ത കൊടി പാറുന്ന ഒരു കെട്ടിടം) അത് ഇവിടുത്തെ അംഗീകൃത കൊലയാളികളാണ്.അവര്‍ ഗവണ്‍മെണ്റ്റില്‍ ജോലി ചെയ്യുന്നവ്രാണ്,അവര്‍ക്ക് ഇന്ന് ഇവിടെയുള്ള ആരേയും കൊല്ലാന്‍ അധികാരമുണ്ട്,അമ്മയുടെ കൈപിടിച്ചു നടന്നുപോകുന്ന കുഞ്ഞിനെ,വഴിയാത്രകാരനെ അങ്ങനെ ആരെയും.ഒരു പേപ്പറില്‍ അയാളുടെ ഒപ്പു വാങ്ങിയശേഷം അവറ്‍ അയാളെ നശിപ്പിക്കും.നീ അങ്ങവിടെ കാണുന്ന ആ ഈപ്പകള്‍ കണ്ടോ? (ഞാന്‍ കൂറ്റന്‍ വീപ്പ്പ്പകള്‍ റോഡരുകില്‍ കണൂ) അത് വഴിയരികില്‍ കിടക്കുന്ന ശവങ്ങളെ നിക്ഷേപിക്കാനുള്ളവയാണ്.ദിവസവും ഓറോ നഗരത്തില്‍ നിന്നും ആയിരക്കണക്കിനു ശവങ്ങള്‍ അവിടെ അഥിതികളാവും.ആ പുഴുത്ത അവയവങ്ങളെ ഗര്‍ഭത്തില്‍പേറി നില്‍ക്കുന്ന ആ വീപ്പയുടെ മൌനം തന്നെയാണ് കണ്‍മുന്നില്‍ ബോംബ് പൊട്ടുമ്പോഴും ഇക്കൂട്ടര്‍ കാട്ടുക". "അപ്പോള്‍ ഇവരുടെ തലയെന്താ ഇങ്ങനെ കുഴിഞ്ഞിരിക്കുന്നത്?" ഞാന്‍ ചോദിച്ചു."അതോ,ഹഹ അതു അവരുടെ ആര്‍ത്തിയാണ്.അന്നവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ മാതാപിതാക്കളെ തിന്നു,ഭൂമിയിലെ മണ്ണു മാന്തിത്തിന്നു,മരങ്ങള്‍ ചുവടോടെ പറിച്ചു തിന്നു.പിന്നെ സകല നദിയും കുടിച്ചു വറ്റിച്ചു എന്നിട്ടും ആര്‍ത്തി തീരാതെ അവര്‍ പരസ്പരം കൊന്നുതിന്നു.സമുദ്രം പോലെ അഗാതമായ് ഈ ആകാശം പോലെ കറുത്ത അവരുടെ കണ്ണുകള്‍ക്ക് ഇരയെത്തേടി നടക്കല്‍ പ്രയാസകരമായപ്പോള്‍ അവര്‍ പ്ളാസ്റ്റിക്കു കവറുകള്‍ തിന്നു.മനസ്സും,ഹൃദയവും ബഹുരാഷ്ട്റക്കമ്പനിക്ക് പണയം നല്‍കി അവര്‍ എന്തെല്ലാമോ വാങ്ങിത്തിന്നു.എല്ലാം പണത്തിനു വേണ്ട്.അവരുടെ വീടുകളില്‍ നിന്ന വീട്ടു ജോലിക്കാരികളുടെ വസ്ത്രങ്ങള്‍ മാത്രം തെരുവിലെക്കാറ്റില്‍ പാറിപ്പറന്നു.അവരുടെ അകത്തളങ്ങളുിലെ വൃദ്ധമാതാപിതാക്കള്‍ക്കു പകരം അവിടവിടെ നരച്ച എല്ലുകള്‍ കണ്ടുതുടങ്ങി.ഒടുവില്‍ ഒന്നും തിന്നാനില്ലാതെ ഒരിക്കല്‍ അവന്‍ സ്വന്തം തലതന്നെ വിഴുങ്ങി,അവനില്‍ നിന്നു പിറവിയെടുത്തവരും അവന്‍ വന്ന വഴികളിലെ കാഴ്ചക്കാരുമാണ് ഇന്ന് തലയില്ലാതെ തെരുവില്‍ തിരക്കു പിടിച്ച് നടക്കുന്നത്.അവരുടെ തല വയറിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നു.അവര്‍ക്ക് ഇനി കണ്ണുവേണ്ട ,കാരണം അവറ്‍ പരസ്പരം കാണാന്‍ ഇഷ്ടപ്പെടുന്നില്ല.ആരുടേയ്യും കരച്ചില്‍ കേള്‍ക്കാനോ,തോക്കിന്‍മുനയിലെ പുകയോ,രക്തമോ മണകാനോ അവര്‍ക്കിന്ന് മൂക്കും വേണ്ട.ടി.വ്വ്യില്‍ മധുരമുള്ള പലഹാരങ്ങള്‍ ഒരുക്കുന്ന വിദേശ അടുക്കളകളിലെ ശബ്ദവും മണവും മാത്രം അവര്‍ രുചിക്കും.പണം കൊടുത്ത് മാത്രം.അവരുടെ പിന്നാമ്പുറങ്ങളില്‍ പഴയ ഭക്ഷണപ്പാത്രങ്ങള്‍ ശൂന്യമായിക്കിടക്കുന്നു.ആര്‍ത്തി മൂത്ത് മൂൊത്തിവിടെ ജനിക്കുന്ന ഓറോ കുഞ്ഞും വായ പിളര്‍ത്തി അമ്മയെ തിന്നുന്നു,പിന്നെ അഛന്‍,സഹോദരന്‍,മണ്ണ്‍,മരം,ജലം ...ഒടുവില്‍ അവനു നല്‍കപ്പെട്ട കുഞ്ഞു കഴുത്ത്നു മുകളിലെ ആ വൃത്തികെട്ടം മലവും". സത്യത്തില്‍ ഇത്രയും വിവരണങ്ങള്‍ അവരില്‍ നിന്നും കെട്ടാപ്പ്പ്പൊല്‍ തന്നെ എനിക്കു ഫിന്‍ലാന്‍ഡിലേക്ക് മടങ്ങാന്‍ ശക്തമായ ആഗ്രഹമുണ്ടായി.അവിടുത്തെ വിഷാദം ഈ ചോരക്കാറ്റിനേക്കാള്‍ എത്രയോ നല്ലതാണ്.ഇവിടെ വഴിയരികില്‍ രക്തമൊലിക്കുന്നു.വാടകക്കൊലയാളികള്‍ തെരുവുനായ്ക്കളാകുന്നു.മൃഗശാലകളില്‍ നാടിണ്റ്റെ മണ്ണുറങ്ങുന്നു.കറുത്ത ആകാശത്തില്‍ നിന്നും ഇറ്റുന്ന വിഷംവീണ് കുഞ്ഞുങ്ങള്‍ പുഴുത്തു നാറുന്നു.വലിയ മാളികകളില്‍ ജലവിലയേക്കുറിച്ച് ചര്‍ച്ചകളുയരുന്നു.എനിക്ക് ഫിന്‍ലാന്‍ഡിലേക്ക് പോകണം.എനിക്ക് ഉള്‍വിളിയുണ്ടായി.പക്ഷേ അപ്പോള്‍ ഓടിവന്ന ഒരു കൂട്ടം തലവിഴുങ്ങികള്‍ക്കു മുകളില്‍ ഞാന്‍ പലവട്ടം ഉയരുകയും താഴുകയും ചെയ്തു.ചിറി തുടച്ച് അവറ്‍ പോകുമ്പോള്‍ തെരുവിലെ അഴുക്കു ചാലുകളില്‍ എന്നേത്തിരഞ്ഞ് ഡാഡിയും അമ്മയും നടക്കുന്നത് ഈ പൂഴിമണ്ണില്‍ തലചായ്ച്ചുറങ്ങുമ്പോള്‍ എനിക്കുകാണാം.ഞാന്‍ കൊതിച്ച കേരളവും,കലയും,പച്ചപ്പും എനിക്കു ചുറ്റും മരണത്തിനു മുന്‍പ് അലപനേരമെങ്കിലും നൃത്തം ചെയ്യാന്‍ വരുമെന്ന് മോഹിച്ച് ഞാനിതാ കിടക്കുന്നു.വെറുതേ അര്‍ഥശൂന്യമായി.....തലവിഴുങ്ങികള്‍ തിരക്കിട്ട് എങ്ങോട്ടെല്ലാമോ പായുന്നു.ഫിന്‍ലാന്‍ഡിലെ നരച്ച ചത്വരങ്ങളുടെ പരിഹാസം എനിക്കു താങ്ങാനാവുന്നില്ല.........
വേദനയുടെ മുള്ളുകള്‍
ബസ്സിലെ വിന്‍ഡോ സീറ്റില്‍ ചാരിയിരുന്ന് പുറത്ത് തിമിര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ മഴയെ വികാര രഹിതമായി നോക്കിക്കൊണ്ട് അഭിനന്ദ് തന്നോടൊപ്പമുള്ള ബാഗ് മുറുക്കി പിടിച്ചു. തണുത്ത മഴയില്‍ നിന്നും വേര്‍പെട്ട് ജനാലയില്‍ തട്ടിച്ചിതറിയ ചില തുള്ളികള്‍ അവ ബസ്സിലെ വിന്‍ഡോ സീറ്റില്‍ ചാരിയിരുന്ന് പുറത്ത് തിമിര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ മഴയെ വികാര രഹിതമായി നോക്കിക്കൊണ്ട് അഭിനന്ദ് തന്നോടൊപ്പമുള്ള ബാഗ് ചേര്‍ത്റ്റു പിടിച്ചു. തണുത്ത മഴയില്‍ നിന്നും വേര്‍പെട്ട് ജനാലയില്‍ തട്ടിച്ചിതറിയ ചില തുള്ളികള്‍ അവബസ്സിലെ വിന്‍ഡോ സീറ്റില്‍ ചാരിയിരുന്ന് പുറത്ത് തിമിര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ മഴയെ വികാര രഹിതമായി നോക്കിക്കൊണ്ട് അഭിനന്ദ് തന്നോടൊപ്പമുള്ള ബാഗ് ചേര്‍ത്റ്റു പിടിച്ചു. തണുത്ത മഴയില്‍ നിന്നും വേര്‍പെട്ട് ജനാലയില്‍ തട്ടിച്ചിതറിയ ചില തുള്ളികള്‍ അവന്‍റെ ഇടം കൈ നനച്ചു. ബസ്സ് ശക്തമായ മഴയെ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ മുന്‍വശത്തെ ഗ്ലാസാകെ പുക പിടിച്ചങ്ങനെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത് ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ് അത് മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിന്‍റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ് മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന് അനുഭവപ്പെട്ടു. ഭൂമിയോട് സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ് കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ് അഭിനന്ദ് ആലസ്യത്തില്‍നിന്നുണര്‍ന്നത്.തനിക്ക് എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക് ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. ഇടം കൈ നനച്ചു. ബസ്സ് ശക്തമായ മഴയെ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ മുന്‍വശത്തെ ഗ്ളാസാകെ പുക പിടിച്ച പ്പ്പ്ളെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത് ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ് അത് മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിന്‍റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ് മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന് അനുഭവപ്പെട്ടു. ഭൂമിയോട് സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ് കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ് അഭിനന്ദ് ആലസ്യത്തില്‍നിന്നുണര്‍ന്നത്.തനിക്ക് എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക് ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. ഇടം കൈ നനച്ചു. ബസ്സ് ശക്തമായ മഴയെ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ മുന്‍വശത്തെ ഗ്ലാ സാകെ പുക പിടിച്ച പോലെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത് ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ് അത് മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിണ്റ്റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ് മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന് അനുഭവപ്പെട്ടു. ഭൂമിയോട് സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ് കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ് അഭിനന്ദ് ആലസ്യത്തില്‍നിന്നുണര്‍ന്നത്.തനിക്ക് എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക് ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. അതിനുമപ്പുറം ആ പഴയ മരത്തിനു പകരം ഒരുവലിയ വസ്ത്രാലയം.അതിനുമപ്പുരം ഇടവഴി തിരിയുന്ന... ഒരു നിമിഷം അഭിനന്ദിന്‍റെ കണ്ണു വിടര്‍ന്നു പോയി, ആ ഇടവഴി തീരുന്ന ബസ്സ്റ്റാന്‍ഡില്‍ തനിക്കു പരിചയമുള്ള ആ പഴയ മുഖം. അതാരാണെന്ന് തിരിച്ചറിയാന്‍ നിമിഷങ്ങളുടെ അര്‍ദ്ദായുസ്സുപോലുമവനു വേണ്ടി വന്നില്ല. തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി.....അവള്‍ ബസ്സിലേക്ക് കയറി. മടിയില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു.അവളുടെ മുഖഛായയും,മറ്റാരുടേയോ വിടര്‍ന്ന കണ്ണൂകളുമുള്ള ആ കുഞ്ഞിനെത്തനെ അഭിനന്ദ് നോക്കിയിരുന്നു.ബസ്സിനുള്ളിലെ അവരുടെ സാമിപ്യം അവന്‍ വല്ലാതെ ആസ്വദിച്ചു.അവളുടെ അടുത്തുപോയി "എന്നേ ഓര്‍മയുണ്ടോ" എന്ന് അലസമായി ചോദിച്ചാലോ?..അതോ അവളുടെ പേരു വിളിച്ച് ഞെട്ടിച്ചാലോ?... ചോദ്യങ്ങള്‍ മാത്രം ഹൃദയത്തില്‍ കനത്തുനിന്നു.അഭിനന്ദ് ജനാലയൈലൂടെ പുറത്തേക്കു നോക്കി, മകനെക്കാത്തു നില്‍ക്കുന്ന വൃദ്ധപിതാവിനെപ്പോലെ തന്‍റെ പഴയ കലാലയം അവിടെ ചിരിച്ചുനില്‍ക്കുന്നു.ആ കാഴ്ചകള്‍ അവനെ ഗൃഹാതുരത്വമുണര്‍ത്തുന്ന നഷ്ട ബാല്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തണ്റ്റെ പഴയ വിദ്യാലയം,ഒന്നാം ക്ളാസ്സിന്‍റെ നിഷ്കളങ്കതയും,മണ്ണിലുരുണ്ടു നടന്ന ചങ്ങാതിക്കൂട്ടവും, അപ്പൂപ്പന്താടിയും, വളപ്പൊട്ടുകളും,കണ്ണീരും,പുഞ്ചിരിയും എന്തിനേറെ തന്‍റെ എല്ലാമെല്ലാമായിരുന്ന കലാലയം.ബാല്യ കൌമാരങ്ങളുടെ വികൃതിയും പേറി മന്ദഹസിച്ചു നിന്ന യുവത്വമുള്ള ഒരു കലാലയം.വയല്‍ക്കാറ്റു കഥപറയാനെത്തുന്ന,ഗുല്‍മോഹര്‍ പൂകൊഴിച്ച് രക്താംബരപ്പട്ടുവിരിച്ച വിശാലമായ കളിസ്ഥലമുള്ള അതിന്‍റെ ചുറ്റുവട്ടം.മാനത്തു പടര്‍ന്നുല്ലസിച്ച് ഒറായിരം കൈകള്‍ കുട്ടികളെ വാരിപ്പുണരാന്‍ കൊതിച്ചു നില്‍ക്കുന്ന മാമരം.അതിനു താഴെ ഓഫീസ് മുറി. അതിനപ്പുറംതന്‍റെ ലോകമായിരുന്നു, പാറിപ്പറക്കുന്ന നാലു പൂമ്പാറ്റകള്‍... താനും പിന്നെ.... അനല്‍,ഷഹാന,നന്ദിത... എവിടെയും പൊട്ടിച്ചിരിയുടെ വിത്തു വിതറി,അതു വിതറാനുള്ള അനന്ദ സാധ്യതകളില്‍ തന്നിലെ ദു:ഖങ്ങളൊക്കെ മറയ്ക്കുന്ന അനല്‍... തന്നെ വഴക്കു പറയുന്നവരോടും, മറുത്തു പറയുന്നവരോടുമൊക്കെ അണല്ലാഞ്ഞിട്ടും ആണത്വത്തോടെ പ്രതികരിക്കുന്ന കുഞ്ഞു വായാടി ഷഹാന... കണ്ണീര്‍ത്തുള്ളി തന്നിലാവോളം ഉണ്ടെന്നു തെളിയിച്ചും,ഇണങ്ങാനും പിണങ്ങാനും ചങ്ങാത്തം തേറ്റുന്ന നന്ദിത.... എന്തു രസമായിരുന്നു ആ നാളുകള്‍.ക്ലാസ് റൂമിനകത്തും പു റത്തും സഹൃദത്തിന്‍റെ ഉത്സവം തന്നെയായിരുന്നു.നാലു കുഞ്ഞിക്കയ്യും കോര്‍ത്ത് ഒരു മനസ്സുമായി ആടിത്തിമിര്‍ക്കുകയായിരുന്നു.വര്‍ഷങ്ങള്‍ കടന്നതും, വളര്‍ന്നതുമൊക്കെ എത്രപെട്ടന്നായിരുന്നു. ഒരിക്കല്‍ ഗ്രൌണ്ടിലേക്ക് ഇറക്കിക്കെട്ടിയ പടികളിന്‍മേല്‍ മാമരം നല്‍കുന്ന തണലേറ്റ്,ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നതും നോക്കി ഇരുന്നപ്പോള്‍ അമലാണ് പറഞ്ഞത്." അഭിനന്ദേ.. നമ്മുടെ ഗ്യാങ്ങിനൊരു പേരു വേണം." വലിയ തത്വ ജ്ഞാനിയേപ്പോലെ അവന്‍ തങ്ങളെ മാറിമാറി നോക്കി."എല്ലാവരും നാളെ നല്ലൊരു പേരു കണ്ടെത്തണം." അവന്‍ കൂട്ടിച്ചേര്‍ത്തു. രാത്രി മുഴുവനും പരീക്ഷയ്ക്കു പടിക്കുന്ന കാര്‍ക്കശ്യത്തോടെ ഉറക്കത്തിനു ലീവ് നലകി താനൊരു പേരു കണ്ടു പിടിച്ചിരുന്നു.. അത് ഇപ്പഴുമോര്‍ക്കുന്നു.. "നാസ"-അതിന് ഒരു വിവരണവും,അതിപ്രകാരമായിരുന്നു :"ആകാശങ്ങളുടെ അനന്ദതകളിലേക്ക് പറക്കുന്ന നാസയേപ്പോലെ നമ്മുടെ ഈ സൌഹൃദവും അതിന്‍റെ പുതിയ തലങ്ങളിലെക്ക് കുതിക്കട്ടെ." നന്ദിതയുടെ എന്‍. അനലിണ്റ്റെ എ. ഷഹാനയുടെ എസ്. തന്‍റെ എ. അങ്ങനെ നാസ രൂപം കൊണ്ടു, ആരുമറിയാതെ ഒരു മരത്തണലില്‍ അതിന്‍റെ നിയമ സംഹിതകള്‍ മനസ്സില്‍ എഴുതിവച്ചു.നാസ എന്ന പേരിനേക്കാള്‍ സന എന്ന പേരായിരുന്നു അനലിന് ഇഷ്ടം.അതേതോ ഒരു സിനിമയിലെ നടിയുടെ പേരായിരുന്നു. എങ്കിലും അവന്‍ നാസയുടെ മുന്നില്‍ ഒപ്പു വച്ചു. അങ്ങനെ വീണ്ടും കാലം കടന്നു. പത്താം ക്ലാസ്സില്‍ കയറിയപ്പോള്‍ ചങ്ങാത്തത്തിനു കത്തിവച്ചുകൊണ്ട് അക്ഷരമാലാ ക്രമത്തില്‍ പുതിയക്ക് ഡിവിഷനുകള്‍ രൂപം കൊണ്ടൂ.ഒപ്പം ചേറിയ വിടവുകളും. ചങ്ങാത്തത്തിന്‍റെ അനന്ദസാധ്യതകളിലേക്ക് പറക്കുന്നതിനു പകരം തങ്ങളുടെ നാസ ക്ഷീണിക്കുകയായിരുന്നു.അനലും ഷഹാനയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം,നന്ദിതയുടെ പുതിയ കൂട്ടുകാര്‍,ഇടവേളകളില്‍ താനും അനലും മാത്രമായുള്ള സഞ്ചാരം അവയൊക്കെ അതിനെ ക്ഷീണിപ്പിച്ചു. എങ്കിലും പത്താം ക്ളാസ്സ് കഴിഞ്ഞു വിദ്യാലയത്തിന്‍റെ പടിയിറങ്ങുമ്പോല്‍ നാല്‍വര്‍ സംഘം ആ മാമരത്തിനു മുന്‍പില്‍ വീണ്ടും മനസ്സു കോര്‍ത്തു. പിണക്കവും കുറ്റങ്ങളും മറന്ന് കണ്ണില്‍ അല്‍പം വെള്ളം നിറച്ചും,മനസ്സില്‍ പ്രളയത്തില്‍ മുങ്ങി നനഞ്ഞ വാകുകളുമായി ഇടരുന്ന വിട പറയുകയായിരുന്നു. കല്യാണത്തിനു വിളിക്കും വരണം, ഒന്നിച്ചൊരു ജോലി കിട്ടിയെങ്കില്‍, വഴിയരികില്‍ കണ്ടാല്‍ ചിരിക്കണം,ഈ കൂട്ടുകാരനെ എന്നും ഓര്‍ക്കണം അങ്ങനെ പുറത്തു വന്നതും അല്ലാത്തതുമായ ഒരുപാടു ചോദ്യങ്ങളും ഓര്‍മപ്പെടുത്തലും കഴിഞ്ഞ് ആ കലാലയത്തോട് വിട പറഞ്ഞു.നന്ദിത മാത്രം അവിടെ ശേഷിച്ചു. ഷഹാനയും അനലും ഒരു സ്കൂളില്‍ താന്‍ മറ്റൊരിടത്ത്..... വീണ്ടും കലണ്ടര്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞു.അതിനുള്ളിലെ നഗ്നയാഥാര്‍ത്ഥ്യങ്ങളായ് ചങ്ങാത്തം വീവ്രത വെടിഞ്ഞു.ഫോണ്‍ വിളിക്കുമെന്നു പറഞ്ഞവരുടെ മിസ്കോളു പോലും കണ്ടില്ല, കല്യാണം വിളിക്കാമെന്നു പറഞ്ഞവള്‍ കുശലം പോലും ചോദിച്ചില്ല .താനും അങ്ങിനെത്തന്നെയായിരുന്നു, അനലാട്ടെ ഇടയ്ക്കിടെ തന്നെ കണ്ടുകൊണ്ടിരുന്നു.ഷഹാനയേയും കാണാന്‍ കഴിഞ്ഞു.പക്ഷേ നന്ദിത വിദൂരതയില്‍ത്തന്നെയായിരുന്നു. അതുകൊണ്ടാണ് അന്നൊരു യുവജനോത്സവ ദിനത്തില്‍ പഴയ സ്കൂളിനേയും,അധ്യാപകരേയും ചങ്ങാതികളേയും എല്ലാത്തിലുമുപരി നന്ദിതയേയും കാണാനായി അവിടേക്ക് വീണ്ടും ഒരു മഴയത്ത് പാഞ്ഞെത്തിയത്.അനലും താനും ആ കലാലയം കണ്‍നിറയെ ആസ്വദിച്ചു പഴമകള്‍ പുതുക്കി, പക്ഷേ.. നന്ദിതയെക്കണ്ടെത്തിയത് സദസ്യരുടെ ഇടയില്‍ നിന്നാണ്. അവള്‍ തങ്ങളെ കണ്ടയുടനെ വന്നെങ്കിലും അധികമൊന്നും സംസാരിച്ചില്ല. വര്‍ഷങ്ങളുടെ ദൃഡ ബന്ധമുള്ള ആ കൂട്ടുകാരിയുടെ മൌനം മനസ്സു തളര്‍ത്തിക്കളഞ്ഞു.തന്‍റെ കണ്ണില്‍ ജലം നിറയുമോ എന്നു സംശയിച്ച നിമിഷം അവള്‍ പോകാന്‍ തിടുക്കം കൂട്ടി.അനല്‍ പറഞ്ഞു പോയ്ക്കോളൂ എന്ന്. അവനും വല്ലാതെ നീറിപ്പുകഞ്ഞുവോ?..... പിന്നെ ഒരുനിമിഴം അവിടെ നില്‍ക്കാന്‍ തോന്നിയില്ല.. കോരിച്ചൊരിയുന്ന മഴയത്ത് ഏകനായി ബസ്സു കാത്ത് നില്‍ക്കുമ്പോല്‍ ആകാശത്തിന്‍റെ കോണിലെവിടെയും ഒരു നാസയുടെ യന്ത്രപ്പക്ഷി പറന്നില്ല. സന എന്ന സുന്ദരിയായ നടി കണ്ണീര്‍ തുടയ്ക്കാന്‍ വന്നില്ല. ഇതുപോലെ ആര്‍ത്തുപെയ്യുന്ന മഴ മാത്രമായിര്‍ന്നു ... അതുമാത്രമായിരുന്നു കൂട്ട്...... പിന്നീട് ആ സങ്കടങ്ങളേ അതിന്‍റെ പാട്ടിനു വിട്ട് പുതിയ വിദ്യാലയ ജീവിതം,ജോലി ,വര്‍ഷങ്ങളുടെ വേര്‍പാടു പേറിയ ഈ യാത്ര... ഒടുവില്‍ സ്വന്തം ഗ്രാമത്തിലേക്കുള്ള മടക്കയാത്ര... അപ്പഴൊക്കെ പഴയ പൂമ്പാറ്റകള്‍ നല്‍കിയ സന്തോഷവും സങ്കടവും മനസ്സില്‍ ഇടയ്ക്കിടെ ഓടിയെത്താ... "അതേ, നിങ്ങളിറങ്ങേണ്ട സ്റ്റോപ്പ് അടുത്തതാ" ആരോ തോളില്‍ തട്ടിയപ്പോഴാണ് അഭിനന്ദ് മുഴുമിപ്പിക്കാത്ത ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്.കണ്ടക്ടര്‍ കുറ്റിത്താടി തടവിക്കൊണ്ടു അവനെ നോക്കി. അഭിനന്ദ് പെട്ടെന്നാണ് തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെക്കുറിച്ച് ഓര്‍ത്തത്. അതേ വ ര്‍ഷാന്തരങ്ങള്‍ക്കിപ്പുറം അവളിതാ ഇവിടെ കൈയെത്തും ദൂരത്ത്... അഭിനന്ദിന്‍റെ മുഖം ചുളിഞ്ഞു. അവളവിടെ ഇല്ല. നന്ദിതയുടെ സീറ്റില്‍ ഒരു കോളേജു കുമാരി മാത്രം. പെയ്തുതീര്‍ന്ന മഴയ്ക്കും പിന്നിട്ട സ്റ്റോപ്പുകള്‍ക്കുമിടയിലെവിടയോ അവള്‍ മറഞ്ഞ സത്യമറിയാതെ നഷ്ടബോധത്തോടെ നിന്ന ആനന്ദിനേ കണ്ടക്ടര്‍ വീണ്ടുമോര്‍മിപ്പിച്ചു."സ്റ്റോപ്പെത്തി ഇറങ്ങിക്കോ, ബാഗ് ഞാനെടുത്തു തരാം. "ബസ്സിന്‍റെ വാതിലിനു വെളിയില്‍ മഴയാര്‍ത്തു പെയ്തു. നനഞ്ഞു കുളിച്ച് എയര്‍ ബാഗുകളുടെ നടുവില്‍ അഭിനന്ദ് നിന്നു. പഴയ പരിചയക്കരന്‍ ഒരു കുടയ്മായി ഓടിയെത്തി"അല്ലാ ഇതാരാ, കടയിലേക്ക് കേറ്, നല്ല മഴയാ"? യാന്ത്രികമായി കടത്തിണ്ണയിലേക്ക് നടന്നടുക്കവെ അഭിനന്ദിന്‍റെ മനസ്സില്‍, പഴയ കൂട്ടുകാരായിരുന്നു.പറിച്ചു മാറ്റാനാകത്ത മുള്ളുകള്‍,..........
No comments :
Post a Comment
ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്.......